Tuesday, October 12, 2010

ലൌഡ് സ്പീകെര്‍

ജയരാജും പി വൈ ജോസും ചേര്‍ന്ന് ഒരുക്കിയ ലൌഡ് സ്പീകര്‍ എന്നാ ചിത്രം എന്തുകൊണ്ടും നല്ലൊരു സിനിമ അനുഭവമാകുന്നു പ്രേക്ഷകന്.ഈ സിനിമ തിയേറ്ററില്‍ വേണ്ടത്ര കളക്ഷന്‍ നേടാന്‍ കഴിയാതെ പോയി എന്നുള്ളത് ദൌര്‍ഭാഗ്യം തന്നെ.സമീപ കാലത്ത് മലയാളസിനിമയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഭാവന ശോഷണത്തിന് ഒരു അപവാദമാണ് ഈ മനോഹര ചിത്രം.തികച്ചും കാലികമായ ,മലയാളിയുടെ ജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യശോഷനത്തെയും കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയും ,വാര്ധക്ക്യത്തിന്റെ വേദനകളെയും എല്ലാം തന്മയത്തത്തോടെ അവതരിപ്പിക്കുന്നു ഈ സിനമയില്‍.ഇതില്‍ എടുതുപരയെണ്ടാത് മേനോന്‍ സര്‍ എന്നാ കഥാപാത്രത്തിന്റെ സൃഷ്ടിയാണ്.മലയാളത്തിലെ പതിവ് ഫോര്‍മാറ്റില്‍ നിന്ന് മാറി പുതിയ ഒരാളെ ഒരു മുതിര്‍ന്ന റോള്‍ ചെയ്യാന്‍ ഇതിലൂടെ കാസ്റ്റ് ചെയ്തത് എന്ത് കൊണ്ടും നല്ല ഒരു തീരുമാനം തന്നെ.
ശശികുമാര്‍ എന്നാ മാധ്യമപ്രവര്‍ത്തകന്‍ മലയാളിയ്ക്ക് ഒരു പുതിയ മുഖം അല്ലെങ്കിലും തിരശീലയില്‍ അദ്ദേഹം തികച്ചും പുതുമ ഉള്ള ആളു തന്നെ.
കൃഷിനാശം വന്നു ആത്മഹത്ത്യ ചെയ്ത കര്‍ഷകരുടെ കൂട്ടത്തില്‍ നിന്നും തികച്ചും ഗ്രാമ്യമായ എല്ലാ വാസനകലോടും കൂടി നഗരത്തിന്റെ തിരക്കിലെയ്ക്ക് സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യം വെച്ച എത്തുന്ന മൈക്ക്‌ എന്നാ മനുഷയനില്ലോടെയന്നു കഥ തുടങ്ങുന്നത്.ആത്മഹത്യ ചെയ്യാന്‍ തന്നെ കിട്ടില്ലെന്നു പറഞ്ഞ് കൈവിട്ടു പോയ തന്‍റെ ഭൂമി ബ്ലേഡ് പലിഷക്കാരന്റെ കയ്യില്‍ നിന്നും തിരിച്ചു പിടിക്കാന്‍ മൈക്‌ കണ്ടെത്തുന്ന മാര്‍ഗം തന്‍റെ ഒരു കിഡ്നി വില്‍ക്കുക എന്നതായിരുന്നു.മേനോന്‍ സാറിന്റെ ഒരു ഡോണര്‍ ആയി എത്തുന്ന മൈക്‌ നഗരത്തിന്റെ വീര്പുമുട്ടളില്‍ ഞെരുങ്ങി കഴിയുന്ന കുറെയധികം മനുഷ്യരെ കണ്ടുമുട്ടുന്നു.ഇടുങ്ങിയ ഫ്ലാറ്റിന്റെ മുറികളില്‍ തലച്ചിടപ്പെട്ടു മാനുഷികമായ വികാരങ്ങള്‍ നശിച്ച് പരസ്പരം അന്യരായി കഴിയുന്ന കുറെ കഥാപാത്രങ്ങള്‍ ഇതിന്റെ ഓരോ ഫ്രൈമിലും നമ്മളെ അസ്വസ്ഥരാക്കുന്നു.ഉറക്കെ സംസാരിക്കുന്നതു കൊണ്ട് മൈക്‌ എന്ന് വിളിപ്പേര് വീണ നമ്മുടെ നായകന്‍ ഇവരോടെല്ലാം ഉറക്കെ പറയുന്ന ,ഇവരോടെല്ലാം ഇടപെടുന്ന രീതി ഇനിയും ഗ്രാമങ്ങളില്‍ ബാകിയാവുന്ന നന്മയുടെ ഉത്തമ ഉദാഹരണം ആണ്.മൌലികമായി മനുഷ്യന്റെ മനസാക്ഷിയോട് സംവദിക്കുന്ന അനേകം മുഹൂര്‍ത്തങ്ങള്‍ വളരെ നല്ല സംഭാഷണ ശകലങ്ങള്‍ ചേര്‍ത്ത്‌ ഭംഗിയാക്കുന്നു .ഉദാഹരണമായി മൈകിനോട് എന്താ ചെരുപ്പിടാതെ എന്ന് ചോദിക്കുമ്പോള്‍ പറയുന്ന മറുപടി മണ്ണില്‍ ചവിട്ടുന്ന ഒരു സുഖം കിട്ടും എന്നാണ്.വളരെ നീണ്ട വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച് പേരും പണവും നേടിയിട്ടും ജീവിതത്തിന്റെ സായന്തനത്തില്‍ ആരോരുമില്ലാതെ കഴിയുന്ന മനുഷ്യനോട് തന്‍റെ അപ്പനും താനും തമ്മിലുള്ള ബന്ധം പറഞ്ഞ് കൊതിപ്പിക്കുന്നു മൈക്ക്‌ ഒരു സീനില്‍.എത്ര പ്രതികൂല സാഹജര്യത്തിലും മൈക്‌ തന്‍റെ വ്യക്തി വിശേഷം കാത്തു സൂക്ഷിക്കുന്നു.ഏറ്റവും ഒടുവില്‍ മൈക്‌ തിരികെ ഗ്രാമത്തിലേയ്ക്ക് പോകുന്നത് തന്‍റെ ബന്ധങ്ങലെക്കള്‍ പണത്തിനു പ്രാധാന്യം കൊടുക്കാന്‍ പറ്റില്ലെന്ന വളരെ വലിയെ ഒരു തത്വം പ്രേക്ഷകനെ അനുഭവിപ്പിച്ചതിനു ശേഷമാണ്..